തിടുക്കത്തില്‍ ആണെങ്കിലും
തനിയെ തിരഞ്ഞെടുത്ത
ചെരുപ്പാണ്
അളവ് നോക്കാന്‍ വിട്ടുപോയി
സ്വന്തമായപ്പോള്‍ ആണ് അറിഞ്ഞത്
കാലിനു പാകമെയല്ല
വിരലുകളെല്ലാം വെളിയില്‍
നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം
കാലില്‍നിന്നു തെറിച്ചു
ദൂരേക്ക്
എത്രയിടത്ത്
കല്ലില്‍ തട്ടി വേദനിച്ചു
എന്നും മുറിവും നോവും
കാലുനിറയെ
വ്രണങ്ങളായി
എങ്കിലും
എറിഞ്ഞു കളയാമെന്നു വച്ചാല്‍
ചെരുപ്പില്ലാത്തവളെ
വരാന്തയില്‍ കയറ്റില്ല ആരും
കാലുനിറയെ
ചെളി ഉണ്ടാകുമത്രേ